
സംസ്ഥാന സർക്കാർ 14 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 370 മീറ്റർ നീളത്തിലുള്ള കടൽഭിത്തിയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. മേജർ ഇറിഗേഷൻ വകുപ്പിൻ്റെ മേൽനോട്ടത്തിൽ നടക്കുന്ന പദ്ധതിയിൽ നടപ്പാതകളുടെ പുനർനിർമ്മാണവും സൗന്ദര്യവൽക്കരണവും ഉൾപ്പെടുന്നു. നിർമ്മാണം പൂർത്തിയാകുന്നതോടെ സഞ്ചാരികൾക്ക് കൂടുതൽ സുരക്ഷിതമായി ശംഖുമുഖത്തെ കാഴ്ചകൾ ആസ്വദിക്കാനാകും.
