
1980-ൽ നിർമ്മിച്ച പാലത്തിൻ്റെ ശോചനീയാവസ്ഥ പലതവണ അധികാരികളെ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് നാല്പതോളം യുവാക്കളുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയത്. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് കിലോമീറ്ററുകൾ ലാഭിക്കാൻ സഹായിക്കുന്ന ഈ പാലത്തിലൂടെ ഒരേസമയം പത്തിൽ കൂടുതൽ ആളുകൾ കയറരുതെന്ന കർശന നിർദ്ദേശവുമുണ്ട്.
