
വർഷങ്ങളായി തരിശുകിടന്ന അഴൂർ ഗ്രാമപഞ്ചായത്തിലെ അഞ്ച് ഹെക്ടറോളം വരുന്ന ചേമ്പുംമൂല പാടശേഖരം വീണ്ടും കാർഷിക സമൃദ്ധിയിലേക്ക്. ജലസേചന പ്രതിസന്ധികൾ കാരണം കൃഷി മുടങ്ങിയ ഇവിടെ നാട്ടുകാർ നേരിട്ട് 25 ലക്ഷം രൂപ സമാഹരിച്ചാണ് നെൽകൃഷി പുനരാരംഭിക്കുന്നത്. തരിശുഭൂമിയെ നെൽപ്പാടമാക്കി മാറ്റാനുള്ള അഴൂരിലെ കർഷകരുടെ ഈ നിശ്ചയദാർഢ്യം നാടിന് പുതിയൊരു പ്രതീക്ഷ പകരുകയാണ്.
