
ഫെബ്രുവരി 28ന് ഇറാൻ പരമോന്നത നേതാവ് അലി ഖമനയി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാൻ അമേരിക്കയെ ലക്ഷ്യം വെച്ചേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. സൈബർ ആക്രമണങ്ങൾക്കും ടാർഗറ്റഡ് ആക്രമണങ്ങൾക്കും സാധ്യതയുണ്ടെങ്കിലും അമേരിക്കൻ മണ്ണിൽ ഒരു വൻകിട സായുധ ആക്രമണത്തിന് സാധ്യത കുറവാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു
